Sunday, September 7, 2008

ശവകച്ച

സ്വപ്നങ്ങളുടെ ചിതയില്‍ നിന്നും
പ്രതീക്ഷയുടെ പ്രഭാതങ്ങളിലെയ്ക്കു ഞാനുണരുനതും
ബന്ധങ്ങളുടെ ഭാണ്ഡങ്ങളും, ഭാരങ്ങളും
വലിച്ചു പോകുന്ന ചരക്കുവണ്ടിയുടെ ഊര്‍ജ്ജമെന്നില്‍ നിറയുന്നതും
സ്വജീവിതമെന്ന സ്വാര്‍ഥത കൊണ്ടാവാം
കര്‍മ്മപഥങ്ങളുടെ പാന്ഥാവിലൊരിടത്തു
ഈ സ്വാര്‍ഥത സാര്‍ഥകമാകുനത്‌
മരണമെന്ന നിശ്ചയത്തിലാവാമെങ്കില്‍
വാക്കുകള്‍ കൊണ്ടൊരു ശവകച്ച തുന്നാന്‍
നിങ്ങള്‍ക്കിടയിലെക്കെനിക്കു വരാതിരിക്കനാവില്ല
ഉടയോന്റെ മുന്നില്‍ ഉടയടകളില്ലാതെ നഗ്നനവാതിരിക്കാന്‍
വാക്കുകള്‍ക്കിടയിലെ സത്യത്തെ തിരയതിരിക്കനുമവില്ല



എവിടെ എന്നെല്ലാവരും തിരക്കുന്നു
അല്‍പം തിരക്കിലായതിനാല്‍ ഇപ്പോള്‍ ഇതു മാത്രം കുറിക്കുന്നു.....
വരും വരതിരിക്കാനെനിക്കാവില്ല തന്നെ